തിരുവല്ലപുളിക്കീഴിൽ നിന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ , ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം , ജില്ല ഡാൻസാഫ് ടീമും , തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മഹാരാഷ്ട്ര റായിഗഡ് സ്വദേശിയായ സമീർ ഉമർ ഖാൻ (30) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4. കിലോ ഇരുന്നൂറ്റിയെട്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര ആലുംതുരുത്തി എന്ന സ്ഥലത്ത് ഒരു വെയിറ്റിംഗ് ഷെഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്നവരെയും ജില്ലയിൽ അത് വിപണനം നടത്തുന്നവരെയും കർശനമായിനിരീക്ഷിച്ചുവരികയാണെന്നും ഇപ്പോൾ പിടിയിലായ മഹാരാഷ്ട്ര സ്വദേശി ചെറുകിട കച്ചവടക്കാർക്ക് കച്ചവടത്തിനായി കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആളായിരുന്നു എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹരിക്കടത്ത് , കച്ചവടം , ഉപയോഗം എന്നിവക്കെതിരെയുള്ള കൂടുതൽ ശക്തമായ പരിശോധനകളും നടപടികളുമായി ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പുളിക്കീഴ് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷഫീഖ് ,എസ് ഐ നൗഫൽ, ഡാൻസാഫ് എസ് ഐ മാരായ രാജീവ്, ഉണ്ണികൃഷ്ണൻ, അജികുമാർ , ഡാൻസാഫ് അംഗങ്ങളായ എസ് സി പി ഒ അഖിലേഷ് , സുജിത് , വിമൽ, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടോജോ തോമസ് , അഖിൽ , അവിനാഷ് എന്നിവർ അടങ്ങിയ സംഘമാണ് മഹാരാഷ്ട്ര സ്വദേശിയെ കഞ്ചാവുമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഓപ്പറേഷൻതൂഫാൻ പരിശോധന മഹാരാഷ്ട്ര സ്വദേശിയെ4.208 കിലോ കഞ്ചാവുമായി പുളിക്കീഴ് പോലീസ് പിടികൂടി.
RELATED ARTICLES

