Friday, August 7, 2026
Home Blog

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ കാലത്ത് നടത്തിവരുന്ന ദേവസങ്കീത്തന സോപാനം. വഞ്ചിപ്പാട്ട് മത്സരം തുടക്കമായി.

0

ആറന്മുള പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ കാലത്ത് നടത്തിവരുന്ന ദേവസങ്കീത്തന സോപാനം. വഞ്ചിപ്പാട്ട് മത്സരം തുടക്കമായി. ഓഗസ്റ്റ് രണ്ടിന് ആരംഭിക്കേണ്ടിയിരുന്നതു് പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം വൈകിയാണ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് ഇതിനായി വലിയ പന്തൽ സജ്ജമാക്കിയിട്ടുണ്ട് പള്ളിയോട സേവാ സംഘം പ്രസിഡണ്ട് കെ വി സാബദേവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അമൃതാനന്ദമയി മഠം വള്ളിക്കാവ് ബ്രഹ്മചാരിണി രഹനാ മുകുന്ദ്, ഗുരു പ്രിയാമൃത സ്വാമിനി എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സെമിനാർ ഗ്രന്ഥകർത്താവ് ഡോക്ടർ എം ജി ശശിഭൂഷൻ പ്രബന്ധം അവതരിപ്പിച്ചു. സിന്ധുനാഗരികതയിലെ പശുപതി മുദ്ര യെ പറ്റി വിശദമായി സംസാരിച്ചു. നമ്മാഴ് വരുടെ തിരു വായ് മൊഴിയിൽ ആറന്മുളയുടെ സമ്പത്ത് സമൃദ്ധിയെപ്പറ്റി വാഴ്ത്തിയിരിക്കുന്ന കാര്യവും ആറന്മുള ഉത്രട്ടാതി വള്ളംകളി ഭക്തിപൂർവ്വവും ആചാര അനുഷ്ഠിതമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഏറ്റുമാനൂരപ്പൻ കോളേജ് മലയാളം വിഭാഗം പ്രൊഫസർ ഡോക്ടർ എ മോഹനാക്ഷൻ നായർ മോഡറേറ്റർ ആയിരുന്നു. പി ശ്രീകുമാർ ഓതറയും പങ്കെടുത്തു.സമാപന സമ്മേളനം ഓഗസ്റ്റ് 23ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി രഘു മഠത്തിൽ സമ്മാനദാനം നിർവഹിക്കും.
ഇന്നത്തെ സെമിനാർ ഡോക്ടർ രേഖ വി കുമാർ പ്രബന്ധം അവതരിപ്പിച്ചു.
സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, സോപാനം കൺവീനർ കെ എസ് സുരേഷ്, ജോയിൻ കൺവീനർ ഡോക്ടർ സുരേഷ് ബാബു, ജോയിൻ സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലി മേൽ, പാർത്ഥസാരഥി ആർ പിള്ള, വിജയകുമാർ ചുങ്കത്തിൽ എന്നിവർ പ്രസംഗിച്ചു.

നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസരം 10ന് അവസാനിക്കുന്നു

0
  • ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേയ്ക്കുള്ള അഡ്മിഷനു വേണ്ടി അപേക്ഷിക്കാനുള്ള അവസരം ഓഗസ്റ്റ് 10ന് അവസാനിക്കുന്നു.
    ഗ്രാമീണ മേഖലയിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയങ്ങളിൽ പഠനം സൗജന്യമാണ്.
    ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് എന്തെങ്കിലും തിരുത്തൽ വരേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഓഗസ്റ്റ് 11, 12 തീയതികളിൽ തീയതികളിൽ കറക്ഷൻ വിൻഡോയുടെ സേവനവും ലഭ്യമാണ്.
    സംശയനിവാരണത്തിനായും സഹായത്തിനായും ഉള്ള ഫോൺ നമ്പറുകൾ 04735294263,9591196535,
    9400220039

ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് എന്തെങ്കിലും തിരുത്തൽ വരേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഓഗസ്റ്റ് 11, 12 തീയതികളിൽ തീയതികളിൽ കറക്ഷൻ വിൻഡോയുടെ സേവനവും ലഭ്യമാണ്.

സംശയനിവാരണത്തിനായും സഹായത്തിനായും ഉള്ള ഫോൺ നമ്പറുകൾ 04735294263,9591196535,
9400220039

https://cbseitms.rcil.gov.in/nvs/
https://navodaya.gov.in എന്നീ ലിങ്കുകൾ വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം

മലയാലപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി

0

മലയാലപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക അതിക്രമം നേരിട്ടു എന്ന് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ നിന്നും മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് മലയാലപ്പുഴ പോലീസ് പോക്സോ വകുപ്പ് പ്രകാരം വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ രണ്ട് വർഷം മുതൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന,മലയാലപ്പുഴ താഴം പൈവള്ളിൽ വീട്ടിൽ ശ്രീകുമാർ 63
മലയാലപ്പുഴ ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോൻ 32
മലയാലപ്പുഴ താഴം ആനചാരിക്കൽ വട്ടമൺകുഴി മണ്ണിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള 62, എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം നേരിട്ടു എന്ന വിവരം അറിഞ്ഞ ഉടനെ മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ എസ് എച്ച് ഒ ഷാഫി ബി എം ന്റെ നേതൃത്വത്തിൽ ഒട്ടും താമസിയാതെ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.മലയാലപ്പുഴ ഇൻസ്പെക്ടർ എസ് എച്ച് ഒ ഷാഫി ബി എം , എ എസ് ഐ സുധീഷ് , എസ് സി പി ഒ മാരായ ഇർഷാദ് , ബിജു , അഭിജിത്ത് , സി പി ഒ മാരായ അനിൽ , അരുൺ, പ്രദീപ് , ജ്യോതിഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 3 പ്രതികളെയും റിമാൻഡ് ചെയ്തു

നൂതന സാങ്കേതികവിദ്യ  ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍

0

നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പന്തളം മങ്ങാരം യുപി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ വിദ്യാഭ്യാസവും നിര്‍മിത ബുദ്ധിയും കാലഘട്ടത്തിന്റെ ആവശ്യമാണ്.  ഇതിനാണ് എല്‍ പി, യുപി കുട്ടികള്‍ക്ക് ‘ഡിജിറ്റല്‍ സ്‌ക്വയര്‍’, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ‘എറൈസ് ‘പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്നവരെ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുമായി മത്സരിക്കാന്‍ പ്രാപ്തരാക്കണം. ഇതിനായി നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കണം. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്  നൂറുദിന കര്‍മ്മ പരിപാടിയില്‍  സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സി വി ശാന്തകുമാര്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ എം ആര്‍ കൃഷ്ണകുമാരി, ഉപാധ്യക്ഷന്‍ കെ മണിക്കുട്ടന്‍,  സ്ഥിരം സമിതി അധ്യക്ഷരായ യാമി സേതു കുമാര്‍, എസ് അരുണ്‍, എം സാബിറ ബീവി, ബി പ്രദീപ്, സുനിത വേണു, കൗണ്‍സിലര്‍മാരായ കെ ജി വിദ്യ, കെ ആര്‍ വിജയകുമാര്‍, കെ ആര്‍ രവി, എസ് സുമേഷ് കുമാര്‍, പി കെ പുഷ്പലത, ജയശ്രീ കളീക്കല്‍, എസ് ഹസീന, എ നൗഷാദ് റാവുത്തര്‍, പ്രസന്നകുമാരി,  കൈലാസം ഉണ്ണികൃഷ്ണന്‍, കെ ബിജു, ഷിബിന ബഷീര്‍, കെ മോഹന്‍ദാസ്, പി ദീപ കുമാരി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ മുഹമ്മദ്, പിടിഎ പ്രസിഡന്റും സ്വാഗതസംഘം ചെയര്‍പേഴ്സണുമായ എ ഗിരിജകുമാരി, ജനറല്‍ കണ്‍വീനര്‍ എം ബി ബിനുകുമാര്‍, എസ്എംസി ചെയര്‍പേഴ്സണ്‍ കെ എച്ച് ഷിജു, വൈസ് ചെയര്‍പേഴ്സണ്‍ കെ ജി ശശിധരന്‍, പ്രധാന അധ്യാപിക ജിജി റാണി, സ്‌കൂള്‍ ലീഡര്‍ എസ് മുഹമ്മദ് സാലിഹ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

പുതമൺ പാലത്തിൻ്റെ അപ്പ്രോച്ച് റോഡിലെ വിള്ളൽ ഉണ്ടായത് പരിശോധിക്കാൻ പഴകുളം മധു എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി

0

റാന്നിപുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. ആറ് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലം തകരാറിലാവാനുള്ള കാരണം അന്വേഷിക്കണമെന്നും,അടിയന്തരമായി സാങ്കേതിക പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, ഡി.സി.സി ജനറൽ സെക്രട്ടറി ജാസിംകുട്ടി, എ.കെ. ലാലു, അബിൻ കൈതവന,മോഹനചന്ദ്രൻ, സാബു ഒലിക്കൽ എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു

 

വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം , ഭാര്യയെയും മക്കളെയും നടുറോഡിൽ ക്രൂരമായി ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

0

കീഴ് വായ്‌പ്പൂരിൽവർഷങ്ങളായിപിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതിയെ കീഴ് വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി നെയ്യുണ്ണിൽ വീട്ടിൽ മനോജ് (43) നെ ആണ് കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 2 ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച് സ്ഥിരമായി ഉപദ്രവം ഉണ്ടാക്കുന്നതു മൂലം ഇയാളുടെ ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം. ഇപ്പോൾ ഇവർ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധമൂലം പ്രതി ഒരു ബൈക്കിൽ എത്തി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ രണ്ട് പെൺകുട്ടികളാണ് ഒപ്പം ഉണ്ടായിരുന്നത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.
കേസടുത്ത് കീഴ്വായ്പൂർ പോലീസ് പ്രതിയെ അന്വേഷിച്ചുവരവെ ബുധനാഴ്ച രാവിലെ കറുകച്ചാൽ എന്ന സ്ഥലത്ത് വെച്ച് കാണപ്പെടുകയും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കീഴുവായ്പൂർ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ, എസ് ഐ മാരായ അനീഷ് റ്റി, ഷാൻ എൻ എസ് , സി പി ഒ മാരായ സന്തോഷ്‌ , അമൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

0

മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത നേരിട്ടറിഞ്ഞു. റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.
തുടര്‍ച്ചയായ പ്രകൃതി ക്ഷോഭം നേരിടുന്ന ജില്ലയെ ചേര്‍ത്തുപിടിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. മഴക്കെടുതിയില്‍ നഷ്ടം സംഭവിച്ച റാന്നിയിലേതുള്‍പ്പെടെ വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കും. കച്ചവടക്കാരെ സഹായിക്കാനായി വായ്പ പദ്ധതികളും മറ്റു പ്രത്യേക സഹായവും മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ശുചീകരണത്തിന് അടിയന്തരമായി 10,000 രൂപ നല്‍കും. പ്രകൃതി ക്ഷോഭത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം നാലില്‍ നിന്ന് ആറു ലക്ഷമാക്കി ഉയര്‍ത്തി. ഭാഗികമായി വീട് നഷ്ടമായവര്‍ക്കും ഉചിതമായ സഹായം നല്‍കും. വിളനാശം നേരിട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. നിലവില്‍ ഒരു ഹെക്ടര്‍ നെല്‍കൃഷി നശിച്ചാല്‍ നല്‍കുന്നത് 13,500 രൂപയാണ്. ഈ തുക ഉയര്‍ത്തും. പകര്‍ച്ചവ്യാധി തടയാനും കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ തുടര്‍ച്ചയായി വൈദ്യപരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
വെള്ളപ്പൊക്കം ഒഴിവാക്കാന്‍ പുഴകളിലും അണക്കെട്ടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്ത്  ജലസംഭരണ ശേഷി വര്‍ധിപ്പിക്കും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതര്‍ക്കൊപ്പമുണ്ടെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.
ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, എംഎല്‍എമാരായ പഴകുളം മധു, സി വി ശാന്തകുമാര്‍, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് മന്ദമരുതി, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ബി സുരേഷ്, വാർഡ് മെമ്പർ അനിവലിയ കാല, ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പിൽ നേതാക്കളായ സതീഷ് പണിക്കർ, രാജു മരുതിക്കൽ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

0

ഓഗസ്റ്റ് ഒന്നാം തീയതി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തി അടിയന്തരമായി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശം പ്രകാരം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വെള്ളം കയറിയ കടകൾ നാളെ ബുധൻ (05/06/26) തുറന്നു പരിശോധിക്കുന്നതിനായി വേണ്ടുന്ന സാഹചര്യം ഒരുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് മന്ദമരുതിയും അറിയിച്ചു

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി മന്ത്രി പി. സി. വിഷ്ണുനാഥ്‌ മല്ലപ്പള്ളിയിൽ എത്തി

0

മല്ലപ്പള്ളി താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി ജില്ലയുടെ ചാർജ് വഹിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്‌ മല്ലപ്പള്ളി താലൂക്ക് ഓഫീസിൽതിരുവല്ല എം. എൽ.എഅഡ്വ. വർഗീസ് മാമ്മൻ, ജില്ലാ കളക്ടർ എ. നിസ്സാമുദിൻ, തഹസീൽദാർ ഡി. അജയൻ ജനപ്രതിനിധികൾഎന്നിവരുടെ സാന്നിധ്യത്തിൽ അവലോകന യോഗം നടത്തി.ദുരന്ത ബാധിതരായ മുഴുവൻ ജനങ്ങൾക്കും എല്ലാവിധ സഹായങ്ങളും നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.തുടർന്ന് മല്ലപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പവർ വിഷൻ ചാനൽ നൽകിയ ഭക്ഷ്യ കിറ്റ് മന്ത്രി വിതരണം ചെയ്തു. അഡ്വ. റെജി തോമസ്, ശോശാമ്മ തോമസ്, കെ ജി സാബു,ജ്ഞാനമണി മോഹനൻ, ജി. സതീഷ് ബാബു, ഡോ. ബിജു റ്റി ജോർജ്, എബി മേക്കരിങ്ങാട്ട്, കോശി പി സക്കറിയ ജോൺസൺ കുര്യൻ, തോമസ് മാത്യു ആനിക്കാട്, മധു ചെമ്പുകുഴി, അഡ്വ. വിനീത് കുമാർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ലിബിൻ ജോസഫ്, സിന്ധു സുബാഷ്, അനു ഊത്തുകുഴി, ജീനാ ചെറിയാൻ, സന്തോഷ്‌ ചാമക്കാല, റ്റിബി സൂസൻ മാത്യു, ഷൈനി ഫിലിപ്പ്, സോഫി ജോജോ, അഡ്വ. സാം പട്ടേരി, റെജി പണിക്കമുറി, സുനിൽ നിരവുപുലം, എം കെ സുബാഷ് കുമാർ, ലിൻസൺ പി ജോൺ, ബെൻസി അലക്സ്‌, സജി തോട്ടത്തിമലയിൽ തുടങ്ങിയർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു