വെള്ളപൊക്ക കെടുതിയുമായി ബന്ധപ്പെട്ടു യാത്ര തടസ്സപ്പെട്ടതിനാൽ ഓഫിസ് സ്റ്റാഫിനെ എല്ലാ സ്ഥലത്തും എത്തിപ്പെടാൻ കഴിയുന്നതല്ല. അതിനാൽ ലൈനിൽ മരം വീഴുകയോ, കമ്പി പൊട്ടലൊ ഉണ്ടായാൽ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപെടുക.
പുല്ലു പ്രാo , വ്യന്ദാവനം ഏറിയായിൽ –
വിജയൻ T.K – 9847433692
രജ്ഞിത്ത്- 96050 21291
എന്നിവരെയും
കീകൊഴൂർ . പുത മൺ. വയലത്തല മുതലായ സ്ഥലം –
ഗോപാലകൃഷ്ണൻ – 9947733815
Jibi – Sub Engineer – 944 600 9441
Jothy-Sub Engineer –9446009439
AE-9446009440
സെക്ഷന്റെ പരിധിയിൽ താണ സ്ഥലങ്ങളിലെ ലൈനിലും വീടുകളിലും വെള്ളം കയറി കിടക്കുന്നതിനാൽ ഫീഡറുകൾ ഓഫ് ചെയ്യിതിരിക്കുന്നു. ജലനിരപ്പു താഴുന്ന മുറക്ക് ലൈൻ പരിശോധിച്ചു ലൈൻ ചാർജ്ജു ചെയ്യുന്നതാണ്.
ഈ പ്രതിസന്ധിയിൽ തരണം ചെയ്യാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.



കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരു മൂപ്പൻ ആയിരുന്ന മോഹൻദാസ് (70) നെ ജൂൺ മാസം 27ആം തീയതി മുതൽ കാണ്മാനില്ല എന്ന് അദ്ദേഹത്തിന്റെ മകൻ അനിൽകുമാർ കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ നിരവധിതവണ വനത്തിനുള്ളിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണടി മുല്ലവേലിൽ ജംഗ്ഷൻ എന്ന സ്ഥലത്ത് രാജേഷ് എന്നയാളുടെ വക വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ബംഗ്ലാദേശ് സ്വദേശി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘത്തിന്റെയും ഏനാത്ത് പോലീസിന്റെയും സംയുക്ത പരിശോധനയ്ക്കിടെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആണ് എന്ന് പറഞ്ഞാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തത്. അന്വേഷണത്തിൽ ഇയാൾ ബംഗ്ലാദേശിലെ കമൽഗെട്ട ജില്ലയിൽ ബാംഗ്ര സ്വദേശി
തിരുവല്ലപുളിക്കീഴിൽ നിന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ , ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം , ജില്ല ഡാൻസാഫ് ടീമും , തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മഹാരാഷ്ട്ര റായിഗഡ് സ്വദേശിയായ സമീർ ഉമർ ഖാൻ (30) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4. കിലോ ഇരുന്നൂറ്റിയെട്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര ആലുംതുരുത്തി എന്ന സ്ഥലത്ത് ഒരു വെയിറ്റിംഗ് ഷെഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്നവരെയും ജില്ലയിൽ അത് വിപണനം നടത്തുന്നവരെയും കർശനമായിനിരീക്ഷിച്ചുവരികയാണെന്നും ഇപ്പോൾ പിടിയിലായ മഹാരാഷ്ട്ര സ്വദേശി ചെറുകിട കച്ചവടക്കാർക്ക് കച്ചവടത്തിനായി കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആളായിരുന്നു എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹരിക്കടത്ത് , കച്ചവടം , ഉപയോഗം എന്നിവക്കെതിരെയുള്ള കൂടുതൽ ശക്തമായ പരിശോധനകളും നടപടികളുമായി ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കോയിപ്പുറത്ത് മാനസിക അസ്വാസ്ഥ്യം ഉള്ള വയോധികയെ വീട്ടിൽ നിന്നും കാണാതായതായി പരാതിയെ തുടർന്ന് കോയിപ്പുറം പോലീസ് കേസ് എടുത്തു.കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ പുറമറ്റം കുമ്പനാട് എന്ന സ്ഥലത്ത് കൊച്ചേട്ടു കാലായിൽ വീട്ടിൽ വത്സമ്മ തോമസ് (73) നെ ആണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായിരിക്കുന്നത്.
റാന്നിയെ നടുക്കിയ റാന്നി പഴയ പാലം തകർന്നിട്ട് കാൽ നൂറ്റാണ്ടിന് ശേഷം 29 കഴിഞ്ഞ്,30, വർഷമാകുമ്പോൾ സമാന്തരമായി നിർമ്മിച്ച പുതിയ പാലം അഭിമാനപൂർവ്വം നിറങ്ങളുടെ നിറവിൽ ശോഭ പുലർത്തുന്നതോടോപ്പം സമാന്തരമായി മറ്റോരു വൺവേ പാലത്തിന്റെ ഉദ്ഘാനം കാത്ത് നില്ക്കുന്നു.1996 ജൂലൈ 29 ന് ഉച്ചക്ക് ശേഷം 3.20 നാണ് പാലത്തിന് തകർച്ച നേരിട്ടത്.തിരുവല്ല -റാന്നി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ഉഷയെന്ന സ്വകാര്യ ബസ് പോയതിനു പിന്നാലെയാണ് റാന്നി പഴയ പാലത്തിന് തകർച്ച നേരിട്ടത്. പാലത്തിന്റെ പെരുമ്പുഴ കരയിലെ സ്പാൻ ഭാഗം തകർന്ന് ആറ്റിൽ പതിക്കുകയായിരുന്നു. ശബരിമലയുടെ പ്രധാന ഇടത്താവളമായ റാന്നിയുടെ നടുംതൂണായറാന്നി പാലം തകർന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് റാന്നി എംഎൽഎ ആയിരുന്ന രാജുഏബ്രാഹാം മുൻകൈയ്യെടുത്ത് സംസംസ്ഥാന മുഖ്യമന്ത്രി അറിയിക്കുകയും തുടർന്ന് അന്നത്തേ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി.ദേവഗൗഡ സർക്കാർ ഉടൻ തന്നെ സൈന്യത്തിനെ വരുത്തി ബയ്ലി പാലം നിർമ്മിച്ച് ഗതാഗതപ്രശ്നം ഒരു പരിധിവരെ പരിഹരിച്ചിരുന്നു. സൈന്യം റാന്നിയിലെത്തി അഞ്ചു ദിവസം കൊണ്ട് ബൈയിലി പാലത്തിന്റെ പണി പൂർത്തികരിച്ച വാർത്ത നാടിനോപ്പം ദേശിയ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു.ബയിലി പാലം നിർമ്മാണത്തിനു ശേഷം ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷയടക്കം ലൈറ്റ് മോട്ടോർ വെഹിക്കിൾ വാഹനങ്ങൾ മാത്രമേഗതാഗതത്തിനനുവദിച്ചിരുന്നോള്ളു.ബസുകളടകം വലിയ വാഹനങ്ങൾ ചെറുകോൽപ്പുഴ, കോഴഞ്ചേരിഭാഗത്തു കൂടിയാണ് ഗതാഗതം നടത്തിയിരുന്നത്.പാലത്തിന്റെ തകർച്ചക്കുശേഷം അങ്ങാടി ബോട്ടു ജട്ടിക്കടവിൽ, വള്ളങ്ങളും, ജംഗാറും, ഉപയോഗിച്ച് നാട്ടുകാർ അക്കരയിക്കരെ സഞ്ചാരം നടത്തേണ്ടി വന്നു. നാട്ടുകാർ യാത്രക്കു വേണ്ടി കടത്തുവള്ളത്തേ ആശ്രയിച്ചപ്പോൾ കടത്തുവള്ളം മറിഞ്ഞ് ഒരാളുടെ മരണത്തിനിടയായത് നാടിനെ ദുഖത്തിലാക്കിയിരുന്നു. ദുരന്തവാർത്തയും, റാന്നി ജനത ഇപ്പോഴും, മറക്കാതിരിക്കുന്നു.തകർന്ന പാലത്തിനു സമാന്തരംമായി നൂതന സാങ്കേതിക വിദ്യയിൽഅന്ന് പുതിയ പാലം നിർമ്മിച്ചത് 130 മീറ്റർ നീളത്തിലും, 12മിറ്റർ വീതിയിലും മാണ്. തകർന്ന പാലത്തിൽ ഇരുകരയിലും ഒഴിഞ്ഞ സ്ഥലത്ത്, പാർക്ക് അടക്കം ചിലപദ്ധതികൾ ആവിഷ്കരിക്കും മെന്നു പറഞ്ഞ ജനപ്രതിനിധികളുടെ വാക്കിന് അത്ര തന്നെ പഴക്കം വരുന്നത് റാന്നിയിലെ ജനങ്ങൾ ഓർത്തു പോകുന്നു. ഇനിയും കാൽ നൂറ്റാണ്ടിനു ശേഷം ജനങ്ങളു അഭിലാഷമായ, തകർന്ന പാലത്തിന്റെ കരയിലെ ഗാർഡൻ പാർക്ക് സാധ്യത തെളിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ സംസ്ഥാന പാതയുടെ നിർമ്മാണത്തിൽ പെടുന്ന ഗാർഡൻ പാർക്ക് യാഥാർത്ഥ്യം മാകുന്നത് നടക്കാതെ പോയ പദ്ധതി സ്വപ്നതുല്യമായി ജനം കാണുന്നു. പിന്നിട് റാന്നിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് മറ്റോരു വൺവേ പാലം പിറവിയെടുത്തങ്കിലും കഴിഞ്ഞ 7 വർഷമായിട്ടും മറുകര തൊടാതെനില്ക്കുന്ന കാഴ്ചയാണ്. സമാന്തര വൺവേ പാലം കൂടി പൂർത്തിയാകുമ്പോൾ റാന്നിയുടെ ഗതാഗതക്കുരുക്കിന് പരിഹാരംമായി മറ്റോരു റാന്നിയെ കാണുവാൻ പറ്റുമെന്ന പ്രതിക്ഷയിലാണ് ജനം.
തിരുവല്ലയിൽ കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ’ പദ്ധതിയിലൂടെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തിയ സ്നേഹ സ്പർശം എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരി മരുന്നിന്റെ കച്ചവടം വലിയ ഒരു അളവുവരെ തടയുന്നതിനും ലഹരിമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന വലിയൊരു വിഭാഗത്തെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും തൂഫാൻ പദ്ധതി കൊണ്ട് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. തൂഫാൻ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പോലീസ് എം ഡി എം എ ഉൾപ്പെടെ വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുത്തുവെന്നും , അന്താരാഷ്ട്ര ബന്ധമുള്ള ലഹരി കടത്തുകാരെ വരെ ഡൽഹിയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ പിടികൂടിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. പരിപാടിയിൽ എത്തിച്ചേർന്ന എല്ലാവർക്കും ജില്ലാ പോലീസ് മേധാവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിജ്ഞ ചൊല്ലി. എം എൽ എ മാരായ അഡ്വക്കേറ്റ് . വർഗീസ് മാമൻ . വിനു ജോബ്, മുൻ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. പോലീസ് വകുപ്പിന് മൃതദേഹങ്ങൾ എടുക്കുന്നതിന് വളരെയധികം സഹായങ്ങൾ ചെയ്തിരുന്നതും ഇപ്പോൾ രോഗാവസ്ഥയിൽ കഴിയുന്നതും ആയ തിരുവല്ല സ്വദേശി സോമനെ ആഭ്യന്തരമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു. സോമന് ചികിത്സക്ക് ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശിയായ മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. റാന്നി അയിരൂർ മൂക്കന്നൂർ പുത്തൻപുരയിൽ പി.എം. രാജേഷ് കുമാർ (42) ആണ് റിയാദ് – ദമ്മാം ഹൈവേയിലുണ്ടായ അപകടത്തിൽ മരിച്ചത്.