കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി. തിരുവണ്ണൂർ സ്വദേശി വിനോദ് (55), കിണാശേരി സ്വദേശികളായ അഷ്റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രികളിലായി ചികിത്സയിലാണ്.
ബീച്ച് റോഡിലുള്ള പഴയ പാസ്‌പോർട്ട് ഓഫിസ് കെട്ടിടത്തിന് പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് രാവിലെ 11.15ഓടെയാണ് സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് കുറച്ചുപേർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിയവരെ മറ്റ് തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദ് ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. പരിക്കേറ്റ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള പയ്യാനക്കൽ സ്വദേശി അബ്ദുൽ റഷീദ് അപകടനില തരണം ചെയ്തിട്ടുണ്ട്.
വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിന്റെ സൺഷെയിഡ് തകർന്ന് വീണ് നാലുപേർ മരിച്ചു
വ്യാജ സർവകലാശാലകൾ: യുജിസിയുടെ മുന്നറിയിപ്പ്
University Grants Commission (യുജിസി) രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 32 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. ഇവയ്ക്ക് സർക്കാർ അംഗീകാരം ഇല്ല; ഇവിടങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ തൊഴിലും ഉന്നത പഠനത്തിനും അസാധുവാണ്.
ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഡൽഹിയിൽ (10). ഉത്തർപ്രദേശ് (4) ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കണ്ടെത്തി. കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെട്ടു.
വിദ്യാർഥികൾ ശ്രദ്ധിക്കുക: പ്രവേശനത്തിന് മുൻപ് സ്ഥാപനത്തിന്റെ അംഗീകാരം നിർബന്ധമായി യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കുക:
🌐 https://www.ugc.gov.in
നേമം നിയമസഭാ സീറ്റ്
നേമം; പൂട്ടിയ എക്കൗണ്ട് തുറക്കാമെന്നത് വ്യാമോഹം മാത്രം
നേമം തിരിച്ചു പിടിക്കാൻ യു ഡി എഫിന്റെ കരുത്തനായ സ്ഥാനാർത്ഥി വരും : യു ഡി എഫ്.
സീറ്റ് നില നിർത്തുമെന്ന് എൽ ഡി എഫ്.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ബിജെപി ഒരുങ്ങുന്നു. എൽഡിഎഫും യുഡിഎഫും ശക്തമായ പ്രതിരോധമുയർത്തുന്നതോടെ ഈ മണ്ഡലങ്ങളിൽ ഇത്തവണ തീപ്പാറുന്ന ത്രികോണപ്പോരാട്ടം ഉറപ്പായിക്കഴിഞ്ഞു.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയസാധ്യത പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവ്, നേമം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണി നേതാക്കൾ. പത്തുവർഷത്തിന് ശേഷം കേരളത്തിൽ വീണ്ടും താമര വിരിയിക്കാനാണ് ബിജെപി കച്ച കെട്ടിയിറങ്ങുന്നത്. അതിന് തടയിടാൻ സർവസന്നാഹങ്ങളുമായി പടയൊരുക്കുകയാണ് എൽഡിഎഫും യുഡിഎഫും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മന്ത്രി വി ശിവൻകുട്ടിയും മത്സരിക്കുന്ന നേമത്ത് പ്രചാരണത്തിനുള്ളത് സംസ്ഥാന നേതാക്കളാണ്. കെ മുരളീധരൻ യുഡിഎഫ് സീറ്റ് തിരിച്ചു പിടിക്കാൻ അങ്കത്തിനിറങ്ങുമെന്ന് ധാരണയായതോടെ വട്ടിയൂർക്കാവിൽ പ്രതീക്ഷിക്കുന്നത് തീ പാറുന്ന പോരാട്ടം.
പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും
സിപിഎം നേതൃത്വത്തോട് ഇടഞ്ഞ് കെടിഡിസി ചെയര്‍മാന്‍ പദവി ഒഴിഞ്ഞ മുന്‍ എംല്‍എ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ചില മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളുടെ മധ്യസ്ഥതയിലാണ് അണിയറയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം
രണ്ട് ദിവസം മുമ്പ് ചില മുസ്ലിം ലീഗ് നേതാക്കള്‍ ശശിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെയാണ് മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം ശക്തമായത്.
സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പികെ ശശി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയുടെ ഭാഗമാക്കാമെന്നായിരുന്നു നേൃത്വത്തിന്റെ നിലപാട്.
ഇതില്‍ ഇടഞ്ഞാണ് പൊടുന്നനെ അദ്ദേഹം KTDC ചെയര്‍മാന്‍ പദവി ഒഴിഞ്ഞതെന്നാണ് വിവരം. മാര്‍ച്ച് 5ന് പാലക്കാട് ജില്ലയിലെ സിപിഎം വിമതര്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്.
ഇതില്‍ പികെ ശശി എത്തുമെന്നും കരുതപ്പെടുന്നു. വിമത നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം വെള്ളിയാഴ്ച സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ചേരും. ഇതില്‍ പികെ ശശി വിഷയം ചര്‍ച്ചകാന്‍ ഇടയുണ്ട്.
മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍
അന്താരാഷ്‌ട്ര മാതൃഭാഷ ദിനം ഇന്ന്
ഇന്ന് ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം. ലോകമെമ്പാടുമുള്ള ജനത അവരുടെ മാതൃഭാഷയ്‌ക്കായി മാറ്റി വച്ചിരിക്കുന്ന ഒരു ദിനം. രാജ്യങ്ങൾക്കുള്ളിൽ സംസാരിക്കുന്ന ഭാഷകളുടെ പ്രത്യേകത തിരിച്ചറിയുന്നതിനും, ഭാഷാപരമ്പര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്
കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് അനുഭാവം : ഒരു മാനവിക കാഴ്ചപ്പാട്
കോവിഡ് മഹാമാരിയുടെ ഇരുണ്ട ദിനങ്ങളിൽ ലോകം മുഴുവൻ ഭയത്തിലും അനിശ്ചിതത്വത്തിലും വിറച്ചുനിന്നപ്പോൾ, നമ്മളെ കരുതലോടെ കൈപിടിച്ചു നിർത്തിയത് ആരായിരുന്നു?
ആശുപത്രികളിലെ വെളുത്ത വസ്ത്രധാരികളായ നഴ്സുമാരായിരുന്നു. സ്വന്തം കുടുംബത്തെ പോലും വിട്ട്, ജീവൻ പണയം വെച്ച്, ദിവസങ്ങളോളം ഉറങ്ങാതെയും വിശ്രമമില്ലാതെയും രോഗികളോടൊപ്പം നിന്നവർ അവർ തന്നെ.
കോവിഡ് മാത്രമല്ല, പ്രളയങ്ങളിലും ഉരുൾപൊട്ടലുകളിലും പകർച്ചവ്യാധികളുടെ വ്യാപനത്തിലും മനുഷ്യന്റെ ജീവിതം സംരക്ഷിക്കാൻ കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചവരാണ് കേരളത്തിലെ നഴ്സുമാർ.
ആതുരസേവനം ഒരു ജോലി മാത്രമല്ല; അത് ഒരു സേവനമാണ്, ഒരു പ്രതിജ്ഞയാണ്. രോഗിയുടെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കുന്ന മനസും കരുതലും കരുണയും അതിന് ആവശ്യമാണ്. ഒരു രോഗി അവസാന ശ്വാസംവരെ ആശ്വാസത്തോടെ കഴിയാൻ സഹായിക്കുന്നതും, രോഗമുക്തിയിലേക്ക് നയിക്കുന്നതും, ആശങ്കയിലായിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതും നഴ്സുമാരുടെ നിർണ്ണായക പങ്കാണ്.
എന്നാൽ ഈ മഹത്തായ സേവനത്തിന് യോജിച്ച പ്രതിഫലം ലഭിക്കുന്നുണ്ടോ എന്നത് ചോദ്യം ചെയ്യേണ്ട കാര്യമാണ്. സ്വകാര്യ ആശുപത്രികളിൽ പ്രത്യേകിച്ച്, വളരെ കുറവായ വേതനത്തിലാണ് അനേകം നഴ്സുമാർ ജോലി ചെയ്യുന്നത്. അവരുടെ വിദ്യാഭ്യാസ യോഗ്യതയും, ജോലിഭാരവും, മാനസിക സമ്മർദ്ദവും കണക്കിലെടുത്താൽ ഇപ്പോഴുള്ള വേതനം അപര്യാപ്തമാണെന്നത് വ്യക്തമാണ്.
കോവിഡ് കാലത്ത് ‘ഫ്രണ്ട് ലൈൻ വാര്യേഴ്സ്’ എന്ന് വിളിച്ച് കൈയടിച്ച സമൂഹം, അവരുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കാൻ മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്. വേതന വർദ്ധനവ് എന്നത് ഒരു ആഡംബരം അല്ല; അത് ഒരു ന്യായമായ അവകാശമാണ്. യുക്തമായ ശമ്പളം, മാന്യമായ ജോലി സാഹചര്യങ്ങൾ, ആവശ്യമായ വിശ്രമ സമയം, സുരക്ഷിതമായ ജോലി അന്തരീക്ഷം ഇവയാണ് ഒരു നഴ്സിന്റെ അടിസ്ഥാന ആവശ്യങ്ങൾ.
നഴ്സുമാരുടെ സമരം സമൂഹത്തിന് എതിരായ ഒന്നല്ല; അത് സമൂഹത്തിന്റെ ആരോഗ്യം ഉറപ്പാക്കാനുള്ള ഒരു ന്യായമായ പോരാട്ടമാണ്. സേവനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കപ്പെടുമ്പോഴേ ആരോഗ്യരംഗം ശക്തമാകൂ.
അതിനാൽ കേരളത്തിലെ നഴ്സുമാരുടെ വേതന വർദ്ധനവിനായുള്ള സമരത്തിന് സമൂഹം മുഴുവൻ പിന്തുണ നൽകേണ്ടത് നമ്മുടെ നൈതിക ബാധ്യതയാണ്. ജീവൻ രക്ഷിക്കുന്നവരുടെ ജീവിതം മാന്യമായതാകണമെങ്കിൽ, അവരുടെ ശബ്ദം കേൾക്കുകയും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
നമുക്ക് രോഗശയ്യയിൽ ആശ്വാസമായി നിന്നവർക്ക് ഇന്ന് നമ്മൾ ആശ്വാസം നൽകേണ്ട സമയം ഇതാണ്.
ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു
ഖത്തറിലെ സാമൂഹ്യ സാംസ്കാരീക മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഓണാട്ടുകര പ്രവാസി അസോസിയേഷൻ (OPAQ) സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി.
ഇഫ്ത്താറിന് അംഗങ്ങളുടെ വീടുകളിൽ നിന്ന് ഒരുക്കി കൊണ്ടുവന്ന വിഭവങ്ങൾ വിളമ്പിയത് സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും കരുത്തിന്റെ തെളിവായി.
ഓണാട്ടുകര പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും പങ്കെടുത്ത ചടങ്ങിൽ OPAQ ജനറൽ സെക്രട്ടറി ശ്രീമതി ഷജിന നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ സുമേഷ് പുത്തൻ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഐസിസി പ്രസിഡന്റ് ശ്രീ മണികണ്ഠൻ റമദാൻ സന്ദേശം നൽകി.
എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യരെ ചേർത്ത് പിടിക്കാനും മാനവികത ഉയർത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും, മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. OPAQ അഡ്വൈസറി ബോർഡ് അംഗം ശ്രീ അബ്ദുൽ സത്താർ നോമ്പിന്റെ പ്രാധാന്യത്തേയും അനുഷ്ടാനങ്ങളേയും കുറിച്ച് സദസ്സിനോട് വിശദീകരിച്ചു.
ഐസിസി വൈസ് പ്രസിഡന്റ് ശ്രീ ശാന്തനു ദേശ്പാണ്ഡെ, OPAQ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ശ്രീമതി ജയശ്രീ സുരേഷ്, ട്രഷറർ ശ്രീ പ്രദീപ് ലക്ഷ്മണൻ, അബ്ദുൽ റൗഫ്, ആർ.ജെ. രതീഷ്, ജോപ്പച്ചൻ, കെ.വി. ബോബൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഇഫ്താർ പ്രോഗ്രാം കൺവീനർ ശ്രീ പ്രമോദ് വാമദേവനും ശ്രീമതി ശ്രീമ പിള്ളയും പരിപാടി ഏകോപിപ്പിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള ഖത്തറിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താൻ അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡണ്ട് അറിയിച്ചു .
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുസംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,69,53,644 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 1,31,26,048 പേർ പുരുഷന്മാരും 1,38,27,319 പേർ സ്ത്രീകളും ആണ്. കൂടാതെ 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്. എറണാകുളം ജില്ലയിലെ എറണാകുളം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത്. ജില്ലകളെ അടിസ്ഥാനമാക്കി കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.
പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് അറിയാൻ ഓൺലൈനായി പരിശോധിക്കാം. അതിന് https://electoralsearch.eci.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. അവിടെ “Search by EPIC” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. സംസ്ഥാനവും ജില്ലയും EPIC നമ്പറും നിയമസഭാ മണ്ഡലവും നൽകിയ ശേഷം സെർച്ച് ചെയ്യുക.
അല്ലെങ്കിൽ “Search by Details” വഴി പേരും വയസും ജനനത്തീയതിയും തുടങ്ങിയ വിവരങ്ങൾ നൽകി പരിശോധിക്കാനും കഴിയും.
മറ്റൊരു സൗകര്യം “Search by Mobile” ആണ്. നിങ്ങളുടെ മൊബൈൽ നമ്പർ വോട്ടർ വിവരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്പർ നൽകുകയും OTP സ്ഥിരീകരിക്കുകയും ചെയ്താൽ വിവരങ്ങൾ ലഭിക്കും.
കൂടാതെ, ബൂത്തുതലത്തിലുള്ള മുഴുവൻ വോട്ടർ പട്ടികയും പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11 എന്ന ലിങ്കിൽ കയറി ജില്ലയും അസംബ്ലി മണ്ഡലവും തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ ബൂത്ത് തിരഞ്ഞെടുക്കി ഡൗൺലോഡ് ചെയ്യാം.
ഹിറ്റടിച്ച് സർവ്വം മായ: നിവിൻ പോളിയുടെ തിരിച്ചുവരവ്
സര്‍വം മായ തിയേറ്ററിലും ഒടിടിയിലും ഒരുപോലെ വിജയമായി. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനായി എത്തിയപ്പോൾ ബോക്‌സ് ഓഫീസില്‍ 151 കോടി രൂപ നേടി വമ്പന്‍ കുതിപ്പ് നേടി. ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ചിത്രം നിവിന്‍റെ ശക്തമായ തിരിച്ചു വരവായി ആരാധകര്‍ വിലയിരുത്തുന്നു.
റിയ ഷിബു അവതരിപ്പിച്ച ‘ഡെലൂലു’ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയും ജ്യോതികയും റിയയ്ക്കും സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍ക്കും സര്‍പ്രൈസ് സമ്മാനം നല്‍കിയിരുന്നു.
ഇപ്പോള്‍ നിവിന്‍ പോളിക്കും താരദമ്പതികളുടെ അഭിനന്ദനസമ്മാനം ലഭിച്ചു. പ്രഭേന്ദു എന്ന കഥാപാത്രത്തിന്റെ ഫോട്ടോയോടൊപ്പം സമ്മാനം ഒരുക്കിയിരുന്നു. നിവിന്‍റെ പ്രകടനം പ്രത്യേകമാണെന്നും ചിത്രം ആദ്യാവസാനം വരെ എന്‍ഗേജിംഗാണെന്നും അവർ കത്തിൽ കുറിച്ചു. മുന്നോട്ടുള്ള യാത്രയില്‍ ഓര്‍മ്മിക്കപ്പെടുന്ന കൂടുതല്‍ കഥാപാത്രങ്ങള്‍ ലഭിക്കട്ടെയെന്നും ആശംസിച്ചു.
ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നു.
എ ഐ ഉച്ചകോടിയിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ടോപ്ലെസ് പ്രതിഷേധം നടത്തിയതായി ആരോപിച്ച് ഇന്ത്യന്‍ യൂത്ത് കോണ്ഗ്രസ് അംഗങ്ങളെന്ന് അവകാശപ്പെട്ട പത്ത് പേരെ ദല്‍ഹി പോലിസ് കസ്റ്റഡിയിൽെടുത്തു. സംഭവം നടന്നത് Bharat Mandapam വേദിയിലാണ്.
ക്യുആർ കോഡ് ചെയ്ത പാസുകൾ ഉപയോഗിച്ചാണ് പ്രതിഷേധക്കാർ പ്രവേശിച്ചതെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യലിനായി തിലക് മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പ്രതിഷേധത്തെ “ദേശീയ നാണക്കേട്” എന്ന് വിമർശിച്ചു. പ്രതിഷേധം ജനാധിപത്യാവകാശമാണെന്ന് ഉദയബാനു ചിബ് പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

