Friday, August 7, 2026
Home Blog Page 21

ശബരിമല: കൊടിമര പുനഃപ്രതിഷ്ടയ്ക്ക് സ്വർണ്ണം സംഭാവനനൽകിയതായി മോഹൻ ലാൽ

0

 

ശബരിമലയിലെ കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി. സുഹൃത്ത്‌ സ്വർണം ശബരിമലയിൽ എത്തിച്ചെന്നും മോഹൻലാൽ മൊഴി നൽകി. മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണം സുഹൃത്ത് വഴിയാണ് ശബരിമലയിൽ എത്തിച്ചത്. സുരേഷ്‌ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. നിലവിൽ മോഹൻലാലിൻറെ മൊഴിയുടെ വിവരങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഓരോരുത്തരും എത്രത്തോളം സ്വർണം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂർണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത ലഭിക്കൂ.

വെള്ളാപ്പള്ളിക്ക് പത്മവിഭൂഷൻ: അർഹതയില്ലാത്ത ആദരം തടയണമെന്ന് ഹർജി

0

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ആവശ്യം. ശ്രീ നാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

മാരാരിക്കുളം പോലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും.മൈക്രോ ഫിനാൻസ് കേസുകളിലും എസ്.എൻ് ട്രസ്റ്റ് കോളേജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു. ഹ‍ർജിയിൽ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടിയ കോടതി സംസ്ഥാന സർക്കാറിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

പാലിന് വിലകൂട്ടാൻ മിൽമ: ലിറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്റെ അനുമതി തേടി

0

മിൽമ പാലിന് ലീറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിന്‍റെ അനുമതി തേടി മിൽമ. സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാലുടൻ മിൽമ പാൽവില കൂട്ടും. പാൽവില കൂട്ടുന്നത് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് മിൽമയുടെ തീരുമാനം. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാൽവില ഉയർത്തുന്നത് ജനരോഷത്തിനിടയാക്കും എന്നതാണ് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ചിഞ്ചുറാണിയോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ക്ഷീര കർഷകരെ സഹായിക്കാനെന്ന കാരണവുമായി വില കൂട്ടാനുള്ള മിൽമയുടെ നീക്കം.

ഡെസ്റ്റിനേഷൻ ഇമാജിനേഷൻ മത്സരത്തിൽ തിളക്കമാർന്ന പ്രകടനവുമായി ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

0

 

ദോഹയിൽ നടന്ന ‘ഡെസ്റ്റിനേഷൻ ഇമാജിനേഷൻ’ (Destination Imagination) പ്രാദേശിക മത്സരത്തിൽ ബിർള പബ്ലിക് സ്കൂൾ (BPS) വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത, പ്രശ്നപരിഹാര ശേഷി, ടീം വർക്ക് എന്നിവ മാറ്റുരയ്ക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിന്റെ ഖത്തർ പതിപ്പിലാണ് സ്കൂളിലെ വിവിധ ടീമുകൾ തങ്ങളുടെ കഴിവ് തെളിയിച്ചത്

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ബിർള സ്കൂളിലെ ടീമുകൾ ഒന്നാം സ്ഥാനമുൾപ്പെടെയുള്ള പ്രധാന ബഹുമതികൾ സ്വന്തമാക്കി. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, കല, ഗണിതം (STEAM) എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികളാണ് മത്സരത്തിലുണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളും അവതരണ രീതിയും വിധികർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

വിദ്യാർത്ഥികളുടെ ഈ നേട്ടത്തിൽ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ ബിർള സ്കൂൾ പുലർത്തുന്ന മികവിന്റെ തെളിവാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഈ വിജയത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും ചില ടീമുകൾക്ക് ലഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും ഇത്തരം വേദികളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിക്കുമെന്നും സ്കൂൾ പ്രത്യാശ പ്രകടിപ്പിച്ചു.

ISRO ‘യുവിക 2026’ – വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം

0

Indian Space Research Organisation (ISRO) ‘യുവിക 2026’ (Young Scientist Programme) വഴി ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്ന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.
അർഹത: ഇന്ത്യയിലെ 1–9 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ക്വിസ്, 8ാം ക്ലാസ് മാർക്ക്, സർട്ടിഫിക്കറ്റുകൾ, ശാസ്ത്ര/സ്പോർട്സ്/NCC നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ.
പരിശീലന കേന്ദ്രങ്ങൾ: Satish Dhawan Space Centre, National Remote Sensing Centre ഉൾപ്പെടെ രാജ്യത്തെ വിവിധ ISRO കേന്ദ്രങ്ങൾ.
താല്‍പ്പര്യമുള്ള വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.
ആരംഭിക്കുന്ന തീയതി: ഫെബ്രുവരി 27
രജിസ്ട്രേഷനുള്ള അവസാന തീയതി: മാർച്ച് 31
ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: ഏപ്രിൽ 13
രണ്ടാമത്തെ പട്ടികയുടെ പ്രസിദ്ധീകരണം: ഏപ്രിൽ 20
പരിശീലനം : മെയ് 11 മുതൽ 22 വരെ
താത്പര്യമുള്ള വിദ്യാർഥികൾ ഐഎസ്ആർഒയുടെ ‘ജിജ്ഞാസ’ പോർട്ടൽ കയറി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://jigyasa.iirs.gov.in/yuvika , അല്ലെങ്കിൽ, https://www.isro.gov.in/ എന്ന വിലാസത്തിലും അപേക്ഷിക്കാം.

ടോള്‍ ഫീയായി ഇനി പണം വാങ്ങില്ല ടോൾ പ്ളാസകളിൽ സുതാര്യതയില്ല തിരക്കും തിരിമറിയും കാരണം ഫാസ്ടാഗ് നിർബന്ധം

0

ഏപ്രില്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം

ടോള്‍ ഫീ പണമായി നല്‍കുന്നതു ടോള്‍ പ്ലാസകളില്‍ തിരക്കിനു കാരണമാകുന്നതും ടോള്‍ പിരിവില്‍ സുതാര്യതയില്ലെന്നതും ചൂണ്ടിക്കാട്ടിയാണു പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്കു മാറുന്നത്.

കൊച്ചി: ദേശീയപാതകളിലെ ടോള്‍പ്ലാസകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം. ടോള്‍ ഫീയായി പണം വാങ്ങുന്നത് ഏപ്രില്‍ ഒന്നോടെ അവസാനിപ്പിക്കും. ഫാസ്ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും പിന്നീടുള്ള ടോള്‍ പിരിവ്. ടോള്‍ ഫീ പണമായി നല്‍കുന്നതു ടോള്‍ പ്ലാസകളില്‍ തിരക്കിനു കാരണമാകുന്നതും ടോള്‍ പിരിവില്‍ സുതാര്യതയില്ലെന്നതും ചൂണ്ടിക്കാട്ടിയാണു പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്കു മാറുന്നത്. രാജ്യത്തെ 1150ല്‍ ഏറെ ടോള്‍പ്ലാസകളിലാണു മാറ്റം വരുന്നത്.

നിലവില്‍ 98% വാഹനങ്ങളും ഫാസ്ടാഗ് വഴിയാണു ടോള്‍ ഫീ നല്‍കുന്നത്. ഫാസ്ടാഗ് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസും ചുമത്തുന്നുണ്ട്. പണമായി ഫീസ് അടയ്ക്കുന്നവര്‍ ടോള്‍ ഫീയുടെ ഇരട്ടിത്തുക നല്‍കേണ്ടി വന്നിരുന്നു. യുപിഐ വഴി നല്‍കുന്നവര്‍ ടോള്‍ ഫീയുടെ 1.25 മടങ്ങാണു നല്‍കേണ്ടത്. ഉയര്‍ന്ന ഫീ ചുമത്തിയതോടെ കൂടുതല്‍ പേര്‍ ഫാസ്ടാഗിലേക്കു മാറിയിരുന്നു.

പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുന്നതോടെ ഓരോ ടോള്‍പ്ലാസയിലും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ലഭിച്ച ഫീസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ദേശീയപാത അതോറിറ്റിക്കു നിരീക്ഷിക്കാനാകും. ദേശീയപാതയിലെ തിരഞ്ഞെടുത്ത ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ഫീസ് ഈടാക്കാനുള്ള സംവിധാനവും പരീക്ഷണഘട്ടത്തിലാണ്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗില്‍ നിന്നു ഫീ ഈടാക്കുന്ന സാങ്കേതികവിദ്യയും വികസിപ്പിക്കുന്നുണ്ട്. ഭാവിയില്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവിലേക്കുംമാറിയേക്കും

മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 371 കോടി രൂപ സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0

 

യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹത്തിന്റെ (371 കോടി രൂപ) സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദാബി ഔഖാഫ് നേതൃത്വം നൽകുന്ന പദ്ധതിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്.
അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്”. നിരവധി കുരുന്നുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന ഈ പദ്ധതിയിലേക്കാണ് യൂസഫലിയുടെ പിന്തുണ.

റാപ്പറും സംസ്ഥാന അവാർഡ് ജേതാവുമായ ഹിരൺദാസ് മുരളി ഇന്ന് വിവാഹിതനായി

0

വധു കവി നവമിലത

റാപ്പര്‍ വേടന്‍ രജിസ്ട്രാറെ വീട്ടിലേക്ക് വരുത്തി രെജിസ്ടര്‍ വിവാഹം നടത്തി.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ചടങ്ങില്‍.

തൃശ്ശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന് ( ഹിരൺദാസ് മുരളി ) ഇന്ന് വിവാഹം. കവി നവമി ലതയാണ് വധു. തൃശൂരിൽ വെച്ചാണ് വിവാഹം. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ വെച്ച് നേരത്തെ വേടൻ വിവാഹക്കാര്യം പ്രഖ്യാപിച്ചിരുന്നു. രജിസ്റ്റർ വിവാഹമായിരിന്നു. എന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായിരിക്കുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിരിന്നില്ല.

ഇനി “കേരള” യും ഇല്ല. “കേരൾ” പ്രയോഗവുമില്ല, കേരളം മാത്രം പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

0

സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് ഔദ്യോഗികമാക്കുന്നതിന് കേരള നിയമസഭ 2024 ജൂണ്‍ 24ന് ഐക്യകണ്ഠേന പ്രമയേം പാസാക്കിയിരുന്നു.ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമസഭയുടെ കൂടി അഭിപ്രായമാരാഞ്ഞ് കേരളത്തിന്‍റെ പേരു മാറ്റബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനക്കു വരും.

സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗിക രേഖകളില്‍ കേരളം എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. അതോടെ ബ്രിട്ടീഷ് ഭരണത്തിന്‍റെ ഒരു മുദ്ര കൂടി മായുകയാണ്. തിരു കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് ഐക്യ കേരളം രൂപം കൊണ്ടതു മുതല്‍ മലയാളികളുടെ നാവിന്‍തുമ്പില്‍ സംസ്ഥാനത്തിന്‍റെ പേര് കേരളം തന്നെയായിരുന്നു. എന്നാല്‍ ഇംഗ്ലീഷില്‍ കേരളം എന്നും കേരള ആയിരുന്നു. ആ കുറവാണ് ഇപ്പോള്‍ തിരുത്തപ്പെടുന്നത്.
സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റുന്നതിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെ, ഇതു സംബന്ധിച്ച മന്ത്രിസഭാ കുറിപ്പിൻ്റെ കരട് നിയമകാര്യ വകുപ്പിൻ്റെയു നിയമനിർമ്മാണ വകുപ്പിൻ്റെയും അഭിപ്രായത്തിനായി അയച്ചുവെന്നും കേന്ദ്രം പ്രസ്‌താവനയില്‍ അറിയിച്ചു. പേര് മാറ്റാനുള്ള ഈ നിർദേശത്തിന് നിയമ മന്ത്രാലയത്തിന് കീഴിലുള്ള ഈ രണ്ട് വകുപ്പുകളും ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്.

ഏപ്രില്‍ മാസത്തില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി. ഔദ്യോഗിക രേഖകളില്‍ എല്ലാം ഇനി മുതല്‍ കേരളം എന്നാകും ഉപയോഗിക്കുക. ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം ആക്കാനുള്ള നടപടികള്‍ക്കുള്ള പ്രമയേം നേരത്തെ തന്നെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. ഏപ്രിലില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ പേരു മാറ്റം പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദം (Article 3) അനുസരിച്ച് സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഈ നിയമസഭ കേന്ദ്ര സർക്കാരിനോട് ഏകകണ്ഠമായി അഭ്യർത്ഥിക്കുന്നു.” എന്ന് നിയമസഭ നേരത്തെ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

ചെറു വിമാനം തകർന്ന് വീണ് രോഗി ഉൾപ്പെടെ ഏഴ് യാത്രക്കാരും മരിച്ചതായി വിവരം

0

 

റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ജാർഖൻഡിലെ ഛത്ര ജില്ലയിൽ തകർന്നു വീണു. രാത്രി 7.30ന് സിമരിയക്ക് സമീപമുള്ള വനമേഖലയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. റഡാറിൽനിന്ന് ബന്ധം നഷ്ടപ്പെട്ട് മിനിറ്റുകൾക്കകമാണ് അപകടമുണ്ടായതെന്നും ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു രോഗിയടക്കം അഞ്ച് പേരും രണ്ട് ജീവനക്കാരുമടക്കം ഏഴ് പേരാണ് ഈ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്നത്. റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനമായ വിടി-എജെവിയാണ് അപകടത്തിൽപ്പെട്ടതെന്ന് ഡിജിസിഎയുടെ പ്രസ്താവനയിൽ പറയുന്നു. റാഞ്ചി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം മറ്റൊരു സ്റ്റേഷൻ പരിധിയിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം പറന്നുയർന്ന് ഇരുപത് മിനിറ്റിനുള്ളിൽ തന്നെ എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ വിനോദ് കുമാർ ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.