പന്തളംതുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി മലപ്പുറം സെറ്റിൽമെൻ്റ് ഉന്നതിയിലെ നിരവത്ത് മേലേതിൽ പൊടിയമ്മ രാജപ്പൻ (60)നെയാണ് പന്തളം ജനമൈത്രി പോലീസ് ഏറ്റെടുത്ത് അഗതിമന്ദിരത്തിൽ എത്തിച്ചത്.കഴിഞ്ഞ 5 വർഷമായി സ്ടോക്ക് വന്ന് കിടപ്പിലായിരുന്നു . അയൽവാസികളുടെ കരുണയിലായിരുന്നു കഴിഞ്ഞു വന്നിരുന്നത്. പരസഹായമില്ലാതെ തിരിയാൻ പോലും കഴിയാത്ത ഇവരുടെ ദുരവസ്ഥ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാണ് പന്തളം ജനമെത്തി പോലീസിനെ അറിയിക്കുന്നത്.
തുടർന്ന് പന്തളം എസ് എച്ച് ഒ വി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി സാന്ത്വന പരിചരണം ആവശ്യമായ ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി. തുടർന്ന് കിടങ്ങന്നൂർ ഉള്ള കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ ബന്ധപ്പെടുകയും എസ് എച്ച് ഒ സജീഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ ,എ എസ്ഐമാരായ മഞ്ജു മോൾ,ബീന കെ എന്നിവരുടെ നേതൃത്വത്തിൽ തുമ്പമൺപഞ്ചായത്ത് പ്രസിഡൻറ് രാജേഷ് കുമാർ, വാർഡ് മെമ്പർമാരായ സാമുവൽ മാത്യു, അമ്പിളി കെകെ , ജോജി തോമസ് ജനമൈത്രി സമിതി മെമ്പർ ഷൈനി ആശാവർക്കർമാർ കരുണാലയം മാനേജർ ധന്യ എന്നിവരുടെ സാന്നിധ്യത്തിൽ പൊടിയമ്മയുടെ സംരക്ഷണച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ ഏൽപ്പിച്ചു
പത്തനംതിട്ട പന്തളത്ത് ആശ്രയം ആരും ഇല്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം പോലീസ്
RELATED ARTICLES

