Friday, August 7, 2026
Home Blog Page 24

വേൾഡ് മലയാളി കൗൺസിൽ ഖത്തർ കുടുംബ സംഗമം “സ്നേഹക്കൂട് 2026 സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും ആഘോഷമായി.

0

 

ഡബ്ളി യു എം സിയുടെ കുടുംബ സംഗമമായ “സ്നേഹക്കൂട് 2026 ”
Bonds of Love”ഖത്തറിലെ ഉമ്മ് അൽ അമാഡ് ഫാമിലി ഫാമിൽ സംഘടിപ്പിച്ചു.
അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന നടത്തിയ ആഘോഷങ്ങൾ പരസ്പര സ്നേഹത്തിന്റേയും, ഐക്യത്തിന്റേയും, പ്രഖ്യാപനം കൂടിയായി.

കുട്ടികൾക്കും വനിതകൾക്കും, മുതിർന്നവർക്കുമായി ഒരുക്കിയ കളികളും വിനോദപരിപാടികളും സംഗമത്തിന് കൂടുതൽ നിറം പകർന്നു. ഓരോരുത്തരും കളികളിലും വിനോദ പരിപാടികളിലും പങ്കെടുത്തത് സ്നേഹകൂടിനെ കൂടുതൽ ശോഭനമാക്കി.
കളികളിലും, വിനോദ മത്സരങ്ങളിലും,
“കീലേരി അച്ചു & ടീം”, “രംഗണ്ണൻ & ടീം”, “ദശമൂലം ദാമു & ടീം”, “മണവാളൻസ് & ടീം” എന്നീ നാല് ടീമുകൾ തമ്മിൽ ആവേശകരമായ മത്സരം നടന്നു.
ചിരിയോടും കൈയടിയോടും കൂടിയ മത്സരം അവസാനിക്കുമ്പോൾ “കീലേരി അച്ചു & ടീം” വിജയികളായി.

സൗഹൃദം കൂടുതൽ ശക്തമാക്കാൻ അനൗപചാരിക സംഗമം എല്ലാവർക്കും ഒരു മനോഹര അവസരമായി.
ഒരുമയും സ്‌നേഹവും തന്നെയാണ് WMCയുടെ ശക്തിയെന്ന സന്തോഷകരമായ അനുഭവം ഓരോ മത്സരങ്ങളിലും പങ്കെടുത്ത അംഗങ്ങൾക്ക് അനുഭവമായി.

ലൈവ്’ ഡിന്നറിനൊപ്പം “ചുരിക” ബാൻഡിന്റെ സംഗീതവും ചേർന്നപ്പോൾ സായാഹ്നം കൂടുതൽ ആവേശകരമായി. പാട്ടിനും നൃത്തത്തിനുമൊത്ത് സന്തോഷവും ചിരിയും നിറഞ്ഞ ഒരു മനോഹര സന്ധ്യയായി പരിപാടി സമാപിച്ചു.

പേരിൽ സൂചിപ്പിക്കുന്നതുപോലെ, “സ്നേഹക്കൂട് 2026” സ്നേഹബന്ധങ്ങളെ പുതുക്കിയും കൂട്ടായ്മയെ ആഘോഷിച്ചും ഓരോ അംഗങ്ങൾക്ക് മറക്കാനാവാത്ത ദിനമാക്കി മാററി
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ്.

കൊച്ചി മെട്രൊ കളിമാറും!

0

കൊച്ചി മെട്രൊ കളിമാറും!!
മൂന്നാം ഘട്ട ആലുവ- അങ്കമാലി റൂട്ട് ഉയരപാതയൊ ?
ഭൂമിക്ക് അടിയിലൂടെയൊ?*

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പൂര്‍ണമായും ഭൂമിക്കടിയിലൂടെയോ, നാലില്‍ ഏതിന് നറുക്ക്‌ വീഴും ?
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള പാതയാണ് ആലുവ-അങ്കമാലി റൂട്ട്. വിമാനത്താവളത്തെ ബന്ധിപ്പിച്ചുള്ള ഈ പാത കൊച്ചിയുടെ ഭാവി വളര്‍ച്ചയില്‍ നിര്‍ണായകമാകും

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ വിശദമായ പദ്ധതി രൂപരേഖ ഏപ്രിലില്‍ തയ്യാറാകും. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമാണ് ആലുവ-അങ്കമാലി റൂട്ട്

* ആലുവയില്‍ നിന്ന് ആരംഭിച്ച് ദേശീയ പാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെയുള്ള ഉയരപ്പാത (Elevated Corridor). ശേഷം എയര്‍പോര്‍ട്ട് ഭാഗത്ത് ഭൂഗര്‍ഭ പാതയും (Tunnel Corridor). എയര്‍പോര്‍ട്ടിന് ശേഷം വീണ്ടും ഉയരപ്പാത. ഇത് അങ്കമാലി കരയാംപറമ്പില്‍ അവസാനിക്കും.
* ദേശീയ പാതയിലൂടെ മുന്നേറി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ സ്പര്‍ശിക്കാതെ പോകുന്നതാണ് മറ്റൊരു അലൈന്‍മെന്റ്. പൂര്‍ണമായും ഉയരപ്പാതയാണ് Kochi Metro ഇതില്‍ വിഭാവനം ചെയ്യുന്നത്.
* ആലുവ മുതല്‍ വിമാനത്താവളം വഴി അങ്കമാലി വരെ പൂര്‍ണമായും റോഡിന് മുകളിലൂടെയുള്ള ഉയരപ്പാതയാണ് മൂന്നാമത്തേത്.
* ആലുവ മുതല്‍ വിമാനത്താവളം വഴി അങ്കമാലി വരെ പൂര്‍ണമായും ഭൂഗര്‍ഭ പാത എന്നതാണ് Kochi Metroയ്ക്ക് മുന്നിലുള്ള നാലാമത്തെ നിര്‍ദേശം

ഉയരപ്പാതയും ഭൂഗര്‍ഭ പാതയും ഒരുമിക്കുന്ന അലൈന്‍മെന്റിനായിരിക്കും കൂടുതല്‍ സാധ്യത. 15 സ്റ്റേഷനുകളാണ് ഈ റൂട്ടില്‍ Kochi Metro ക്രമീകരിക്കുക

സേവ് ബോക്സ് കേസ്: “ആപ്പിലായി” നടൻ ജയസൂര്യ*

0

സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ഭൂമിയാണെന്നാണ് വിവരം. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.

സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സരിതയേയും ഇഡി വിളിപ്പിച്ചിരുന്നു. ബ്രാൻഡ് അംബാസഡറായതുകൊണ്ട് സേവ് ബോക്സിൽനിന്ന് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് പണം വന്നെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണമാണ് സേവ് ബോക്സ് ആപ്പിന്റെ ഉടമ സാത്തിഖ് റഹീമിന്റെ കമ്പനിയിൽനിന്ന് ജയസൂര്യക്ക് നൽകിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോഴത്തെ നടപടിയിലേക്ക് നീങ്ങിയത്.

നടിയെ ആക്രമിച്ച് കേസ്:നടന്‍ ദിലീപിനെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി സർക്കാർ

0

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഏകദേശം 400 പേജുകളുള്ള വിശദമായ അപ്പീലാണ് സമർപ്പിച്ചിരിക്കുന്നത്. നിർണായക തെളിവുകളും സാക്ഷിമൊഴികളും കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ പ്രധാന ആരോപണം.
സംവിധായകൻ Balachandra Kumarയുടെ മൊഴിയടക്കമുള്ള തെളിവുകൾ തള്ളിയതും, ദിലീപിനും ഒന്നാം പ്രതി Pulsar Suniക്കും ഇടയിലെ ബന്ധം അവഗണിച്ചതും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും വെറുതെവിട്ട മറ്റ് പ്രതികളെയും ശിക്ഷിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഇതോടെ കേസിന്റെ രണ്ടാംഘട്ട നിയമ പോരാട്ടം ഹൈക്കോടതിയിൽ ആരംഭിച്ചു.

വിജയ്‌ക്കെതിരെ വിവാഹ മോചന ഹർജി

0

തമിഴ് നടനും തമിഴക വെട്രിക് കഴകം (ടിവികെ) സ്ഥാപകനുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം ചെന്നൈ ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയതായി റിപ്പോർട്ട്. 2026 ഏപ്രിൽ 20ന് ഇരുവരും കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ പ്രമുഖ നടിയുമായി വിജയ് വിവാഹേതര ബന്ധം പുലർത്തിയെന്നും വിശ്വാസഹത്യ നടന്നുവെന്നുമാണ് ഹർജിയിലെ ആരോപണം. ഈ ബന്ധത്തെ തുടർന്ന് തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും കുടുംബത്തിനും മക്കൾക്കും മാനക്കേട് സംഭവിച്ചതായും സംഗീത വ്യക്തമാക്കിയതായി പറയുന്നു. 2021 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1954ലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. 1998ൽ യുകെയിൽ വച്ച് നടന്ന ഈ വിവാഹത്തിൽ ജേസൺ, ദിവ്യ എന്നിവർ മക്കളാണ്. വിഷയത്തിൽ വിജയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല; ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉയർത്തിയതാണെന്ന വാദവും ഉയരുന്നുണ്ട്.

കറാച്ചി വിമാന താവളത്തിൽ കുടുങ്ങി ഇന്ത്യക്കാർ:പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

0

വിമാനം വഴിതിരിച്ചു വിട്ടതോടെ മൂന്ന് മലയാളികൾ ഉൾപ്പടെ എട്ട് ഇന്ത്യക്കാർ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. ഇവരെ കൊളംബോ വഴി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുവൈത്തിലേക്ക് പോയ വിമാനം കറാച്ചിയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

പാലക്കാട് കൊടുമ്പ് സ്വദേശികളായ കൃഷ്ണദാസ് നാഗല്ലൂർ, ഭാര്യ ഡോ.രശ്മി മേനോൻ, മൂന്നു വയസുള്ള മകൾ ശ്രുതി മേനോൻ എന്നിവരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. അസർബൈജാനിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവേണ്ട എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്. എട്ട് ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.

സംഘർഷ സാഹചര്യത്തെ തുടർന്ന് വിമാനം വഴി തിരിച്ചുവിടുകയായിരുന്നു. കൊളംബോ വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം. കേരള ഹൗസിൽ നോർക്ക റൂട്‌സ് പ്രത്യക കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയതച്ചിട്ടുണ്ട്.

ദുബായ് വിമാനത്താവളം തുറന്നു: സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു.

0

ദുബായ് • പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ വിമാനം സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് എയർവേയ്സിന്റെ വിമാനം കൊച്ചിയിൽ എത്തി.
ദുബായ് വിമാനത്താവളം തുറന്നു
* എമിറേറ്റ്സും ഇത്തിഹാദും ചില സർവീസുകൾ പുനരാരംഭിച്ചു
* വിമാനക്കമ്പനികളുടെ അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിൽ എത്തരുത്
* എയർ ഇന്ത്യ എക്സ്പ്രസ് നാളെ സർവീസ് പുനരാരംഭിക്കും
* വേഗമായ വിവരങ്ങൾ ഹെൽപ് ലൈൻ നമ്പർ: 011-24604283 / 011-24632987

ഗൾഫ് സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ

0

 

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.05 നുള്ള കണ്ണൂർ – അബുദാബി എയർ ഇന്ത്യ എക്സ്പ്രസ്, 8.50 ൻ്റെ കണ്ണൂർ അബൂദബി എയർ ഇന്ത്യ എക്സ്പ്രസ്, വൈകിട്ട് 3.40 ൻ്റെ ഇൻഡിഗോ കണ്ണൂർ – ദോഹ, വൈകിട്ട് 5 മണിക്കുള്ള കണ്ണൂർ – മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ റദ്ദാക്കി.

രാവിലെ 6.50 ന് എത്തുന്ന ഷാർജ – കണ്ണൂർ എയർ എയർ ഇന്ത്യ റദ്ദാക്കി. 8.35 ന് എത്തുന്ന ഫുജൈറ – കണ്ണൂർ ഇൻഡിഗോ എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉച്ചക്ക് 2.25 ന് എത്തുന്ന റാസൽ ഖൈമ – കണ്ണൂർ ഇൻഡിഗോയും വൈകിട്ട് 4 നുള്ള അബുദാബി കണ്ണൂർ,6.10 ൻ്റെ ദുബൈ – കണ്ണൂർ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

മലയാളധ്വനി – മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

0

കേരളത്തിന്റെ മനസ്സിൽ നിന്നും ഉയർന്ന ഒരു സംരംഭമാണിത് — ആഴമുള്ള വീക്ഷണങ്ങളിലൂടെ എഴുത്തുകളിലൂടെ കേരളത്തെ ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു മലയാളം ഓൺലൈൻ വാർത്താ വേദി. മലയാളധ്വനി നമ്മുടെ സമൂഹം നേരിടുന്ന ഓരോ പ്രശ്നത്തിലും, ഓരോ വിജയത്തിലും, ഓരോ മാറ്റത്തിലും ഒരു വാർത്തയുണ്ട്. ആ വാർത്തകളെ അപരിചിതത്വത്തിൽ നിന്നും വരികളാക്കി വായനയിലേക്ക് കൊണ്ടുവരിക , വായനക്കാരിലേക്ക് കൊണ്ട് വരിക, മലയാളത്തിന്റെ മാറ്റത്തിന്റെ ധ്വനിയായി അനുവാചകന്റെ, ലോകമെങ്ങുമുള്ള മലയാളിയുടെ ശബ്ദമാകുക, വരികളും , വരകളും വർണ്ണങ്ങളും നിരത്തി പൊതുജന ജിഹ്വയാകുക— അതാണ് ഞങ്ങൾ ചെയ്യുന്നത് മലയാള ധ്വനി വാർത്ത ചെയ്യുന്നത്. വാർത്തകൾ മാത്രം പറയുകയല്ല, അത് ഉത്തരവാദിത്വത്തോടെയും ദൗത്യബോധത്തോടെയും പങ്കുവെക്കുക. വിശ്വസനീയതയും നിരപേക്ഷതയും നമ്മുടെ പദങ്ങളിലെ താളമാണ്. നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ പ്രചോദനം. നിങ്ങളുടെ ചോദ്യങ്ങളാണ് ഞങ്ങളുടെ തിരയാറ്റം. നിങ്ങളുടെ സ്വരം ഞങ്ങൾ ശ്രവിക്കുന്നു. നമ്മുടെ ടീം വരികൾക്കിടയിലൂടെ സത്യം ഉയർത്തിപ്പിടിക്കുന്നു — രാഷ്ട്രീയത്തിൽ നിന്നും കലാപരിപാടികളിലേക്കും, ആരോഗ്യ വാർത്തകളിൽ നിന്നും യുവജനങ്ങളുടെ ആശങ്കകളിലേക്കും , പ്രവാസ ലോകത്ത് നിന്നും പ്രവാസികളെ നെഞ്ചോട് ചേർത്ത് പ്രവാസികളുടെ ശബ്ദമായ് പ്രാദേശികം മുതൽ ആഗോളതലത്തിൽവരെ, ഓരോ മലയാളിയും പങ്കുവെക്കേണ്ട അറിവുകൾ, വീക്ഷണങ്ങൾ, ആശയങ്ങൾ — അതാണ് ഞങ്ങൾ തയ്യാറാക്കുന്നത്. കക്ഷി രാഷ്ട്രീയമില്ല, പക്ഷപാതമില്ല, വിശ്വ മാനവീകതയുടെ കൊടിമാത്രം കൈകളിലേന്തി അന്യുസ്യൂതം മുന്നോട്ട് മലയാള ധ്വനി വാർത്ത. പുതിയ വാർത്ത, പുതുമയുള്ള സമീപനം, ഭാഷയുടെ സൗന്ദര്യം — ഇത് ഒരു വാർത്താവേദി മാത്രമല്ല മലയാളിയുടെ മനസ്സിലേക്കുള്ള ജാലകമാണ് ലോകത്തിന്റെ വെളിച്ചത്തിലേക്കുള്ള പാതയാണ്, ലോകമെങ്ങും മലയാളത്തിന്റെ ശബ്ദമായ് മലയാള ധ്വനി വാർത്ത വേദി നിങ്ങൾക്കൊപ്പം നമ്മളൊന്നായ് മുന്നോട്ട്.

കേരളം: സ്വർണവിലയിൽ റെക്കോർഡ് വർദ്ധനവ്; പ്രധാനമന്ത്രി മലേഷ്യയിലേക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഇന്ന് മാത്രം പവന് 2,120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,840 രൂപയിലെത്തി. ഗ്രാമിന് 14,355 രൂപയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് വില കുതിച്ചുയരാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

പ്രധാനമന്ത്രിയുടെ മലേഷ്യൻ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും (ഫെബ്രുവരി 7, 8) മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’ (Comprehensive Strategic Partnership) കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പത്താമത് ഇന്ത്യ-മലേഷ്യ സിഇഓ ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.

രാജ്യവ്യാപകമായി ഓൺലൈൻ ടാക്സി പണിമുടക്ക്

ഓല, യൂബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സർവീസുകളിലെ ഡ്രൈവർമാർ ഇന്ന് രാജ്യവ്യാപകമായി ആറ് മണിക്കൂർ പണിമുടക്കുന്നു. ‘ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിൽ കുറഞ്ഞ അടിസ്ഥാന നിരക്ക് നിശ്ചയിക്കുക, സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുക എന്നീ ആവശ്യങ്ങളാണ് ഡ്രൈവർമാർ ഉന്നയിക്കുന്നത്. ഇത് മെട്രോ നഗരങ്ങളിലെ യാത്രക്കാരെ സാരമായി ബാധിച്ചു.

കാലാവസ്ഥാ അറിയിപ്പ്: മഴ കുറയുന്നു, ചൂട് കൂടും

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കുറയുമെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. പകൽ സമയങ്ങളിൽ താപനില 34°C മുതൽ 37°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

മറ്റ് പ്രധാന വാർത്തകൾ ചുരുക്കത്തിൽ:

  • ശബരിമല സ്വർണക്കൊള്ള: കേസിൽ പ്രതികളെ അടുത്തയാഴ്ച ഇ.ഡി (ED) ചോദ്യം ചെയ്യും.

  • അന്താരാഷ്ട്രം: ആണവ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

  • കർണാടക: കുടുംബപ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഹിന്ദു യുവാവിനെ അവിഹിത ബന്ധം ആരോപിച്ച് ഒരു സംഘം ക്രൂരമായി മർദ്ദിച്ചു.