ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായ ജനനായകൻ ഡി.കെ. ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കുന്നു. മൂന്ന് വർഷത്തെ ഭരണം പൂർത്തിയാക്കി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ മുൻനിശ്ചയപ്രകാരമുള്ള പുതിയ നേതൃമാറ്റത്തിന് കർണാടക സാക്ഷ്യം വഹിക്കുന്നത്.
ബെംഗളൂരു രാജ്ഭവൻ പരിസരത്തുള്ള ലോക് ഭവൻ ഗ്ലാസ് ഹൗസിൽ വൈകുന്നേരം 4.05-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ഡി.കെ. ശിവകുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 13 ഓളം എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
കോൺഗ്രസിൻ്റെ ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ ‘ട്രബിൾ ഷൂട്ടർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.കെ. ശിവകുമാറിന് ഇത് വെറുമൊരു പദവിയല്ല, മറിച്ച് ദീർഘകാലത്തെ രാഷ്ട്രീയ തപസ്യയുടെ സഫലീകരണമാണ്. 1989-ൽ തൻ്റെ 27-ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം എട്ടു തവണ തുടർച്ചയായി എം.എൽ.എ ആയ ചരിത്രമുള്ള നേതാവാണ്



