കോന്നിയിൽ മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം ചേർന്ന് തല്ലി തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ ആണ് എറണാകുളം കലൂർ നിന്നും കോന്നി പോലീസ് പിടികൂടിയത്.
കോന്നി അരുവാപ്പുലം പടപ്പക്കൽ എന്ന സ്ഥലത്ത് കാരുമല മുരുപ്പേൽ വീട്ടിൽ റിജിൻ.കെ. മാത്യു (21) ആണ് കോന്നി പോലീസിന്റെ പിടിയിലായത്.
ഈ വർഷം ജനുവരി നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് കോന്നി അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയും ആയിരുന്നു. മർദ്ദനത്തിനുശേഷം നാലു പ്രതികളും ഒളിവിൽ പോയി. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് ജനുവരി ആറിന് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നുവരവേ മൂന്നാം പ്രതിയായ റിജിൻ കെമാത്യു എറണാകുളം കലൂർ എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു വരുന്നതായി വിവരം ലഭിക്കുകയും കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം ,എസ് സി പി ഒ രഞ്ജിത് ,സി പി ഒനഹാസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം എറണാകുളത്തു നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്തു നിന്നും പിടികൂടി
RELATED ARTICLES

