ആറന്മുള പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ കാലത്ത് നടത്തിവരുന്ന ദേവസങ്കീത്തന സോപാനം. വഞ്ചിപ്പാട്ട് മത്സരം തുടക്കമായി. ഓഗസ്റ്റ് രണ്ടിന് ആരംഭിക്കേണ്ടിയിരുന്നതു് പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം വൈകിയാണ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് ഇതിനായി വലിയ പന്തൽ സജ്ജമാക്കിയിട്ടുണ്ട് പള്ളിയോട സേവാ സംഘം പ്രസിഡണ്ട് കെ വി സാബദേവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അമൃതാനന്ദമയി മഠം വള്ളിക്കാവ് ബ്രഹ്മചാരിണി രഹനാ മുകുന്ദ്, ഗുരു പ്രിയാമൃത സ്വാമിനി എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സെമിനാർ ഗ്രന്ഥകർത്താവ് ഡോക്ടർ എം ജി ശശിഭൂഷൻ പ്രബന്ധം അവതരിപ്പിച്ചു. സിന്ധുനാഗരികതയിലെ പശുപതി മുദ്ര യെ പറ്റി വിശദമായി സംസാരിച്ചു. നമ്മാഴ് വരുടെ തിരു വായ് മൊഴിയിൽ ആറന്മുളയുടെ സമ്പത്ത് സമൃദ്ധിയെപ്പറ്റി വാഴ്ത്തിയിരിക്കുന്ന കാര്യവും ആറന്മുള ഉത്രട്ടാതി വള്ളംകളി ഭക്തിപൂർവ്വവും ആചാര അനുഷ്ഠിതമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഏറ്റുമാനൂരപ്പൻ കോളേജ് മലയാളം വിഭാഗം പ്രൊഫസർ ഡോക്ടർ എ മോഹനാക്ഷൻ നായർ മോഡറേറ്റർ ആയിരുന്നു. പി ശ്രീകുമാർ ഓതറയും പങ്കെടുത്തു.സമാപന സമ്മേളനം ഓഗസ്റ്റ് 23ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി രഘു മഠത്തിൽ സമ്മാനദാനം നിർവഹിക്കും.
ഇന്നത്തെ സെമിനാർ ഡോക്ടർ രേഖ വി കുമാർ പ്രബന്ധം അവതരിപ്പിച്ചു.
സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, സോപാനം കൺവീനർ കെ എസ് സുരേഷ്, ജോയിൻ കൺവീനർ ഡോക്ടർ സുരേഷ് ബാബു, ജോയിൻ സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലി മേൽ, പാർത്ഥസാരഥി ആർ പിള്ള, വിജയകുമാർ ചുങ്കത്തിൽ എന്നിവർ പ്രസംഗിച്ചു.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ കാലത്ത് നടത്തിവരുന്ന ദേവസങ്കീത്തന സോപാനം. വഞ്ചിപ്പാട്ട് മത്സരം തുടക്കമായി.
RELATED ARTICLES

